Tuesday, December 31, 2013

വേസ്റ്റ് ഇന്ത്യാ കമ്പനി 
കരഞ്ഞു കൊണ്ടാണ് 
സ്ക്കുളില് നിന്ന് ഇന്ത്യ വീട്ടില് വന്നത് ;
ചെവികള് മറച്ച് ഒരു തുണികെട്ടിയിരിക്കുന്നു,
കാലില് പൊട്ടിയ പാദരക്ഷ!
നെഞ്ചിലെ അഴമുറിവില് നിന്ന്
ഗ്യാസും ഡീസലും ഒഴുകുന്നുണ്ടായിരുന്നു,
പുറത്തു കുത്തിയ കോമ്പസ് ചാപ്പയില് 
എരിഞ്ഞ 2ജി.
കൈയുംകൈപ്പത്തിയും പൊള്ളിഅടരുന്നിരുന്നു.
നെറ്റിയില് കുറിയുംകൂവലും.
കണ്ണുകളില് മാനഭംഗം
നാവില് പൂരത്തെറി
ചുണ്ടില് വിവാഹിതയുടെ അരഞ്ഞാണം
നിക്കറില് ന്യൂ ജനറേഷന് സിനിമകള്
മുഖത്തേക്ക് നോക്കാന് തന്നെ
എനിക്ക് ഭയമായിരുന്നു;
കണ്ണടച്ചാണ്‌ ഞാന് നെഞ്ചോടു ചേരുത്തത്,
രാഷ്ട്രീയ പുഴുക്കള് തിന്നു തൂറിയ
പഴയ റൊട്ടികളായിരുന്നു അപ്പപാത്രത്തില് ,
കഴുത്തില് ചൈനീസ് മാലകള്;
പുക്കിള് ചുഴികള് മൂന്നെണ്ണം പത്തിന്;
നാണംകെട്ട നാഭി,
തുടകളില് ചാട്ടപാടുകള് ;
ചിന്തയറ്റ പ്രതീക്ഷ തൂങ്ങിയ
തൊലിതെറ്റിയ സവാള പോലെ
നിരാശയില് ഞെട്ടറ്റ അവന്റെ പാദങ്ങള്,
അവനെ;
എന്ത്പറഞ്ഞുഞാന് ആശ്വസിപ്പിക്കും?
ഈ കണ്ണ്നീര് നാളെ പ്രളയമാകുമെന്ന്പറഞ്ഞോ !! 
കൈലാസ് തോട്ടപ്പള്ളി

Wednesday, November 13, 2013

ധനുഷ്കോടിയിലേ  സീത .

പുണ്യ പാപങ്ങള് മനസില് നിറച്ച്
മറ്റൊരു ജീവിത യാത്ര ധനുഷ്കോടിയിലേക്ക്‌ ;
മനുഷ്യ വിയറുപ്പും  പരലുപ്പും കലരുന്ന നീറ്റലിന്റെ
നിത്യ സ്മാരകങ്ങള്
പോട് വന്ന പല്ലുകളെ പോലെ 
അവിടിവിടെ കൊമ്പ് ഉയരത്തി നില്പുണ്ട് .
കൊതുകത്തോടെ ശംഖുകളില് നോക്കി നില്ക്കുംബോഴേക്കും ;
വന്നടിഞ്ഞിരുന്നു ,
ശിരസ്സും സ്തനങ്ങളുംമില്ലാതെ ;
ഞാന് തേടി നടന്ന,
എന്റെ  ജനകപുത്രി സീത.
മുറിഞ്ഞ ഉടലില് നിന്നും
മാതൃസ്നേഹത്തിന്റെ പാല് ചാലുകീറി പരക്കുന്നുണ്ടായിരുന്നു.
മുലകള്  ശുര് പ്പനഘയ്ക്കും ;
ശിരസ്സ്  രാമനും നല്കിയത്രേ. !!
സത്യത്തില് ,
രാമായണത്തിന്റെ അവസാന താളുകളില്
പറയാതെപോയ ആത്മസങ്കടത്തിന്റെ ചേലകളാണ്
ധനുഷ് കൊടിയിലെ പത ചുരത്തുന്ന
നീല കടലില്  ഉരഞ്ഞ്  ഉരച്ചത് .
ഞാന് അറിയാതെ വിളിച്ചു പോയി,
അമ്മേ  ; ഭൂമിപുത്രി . !!  
എന്തിനീ വേദന സ്വയം ഏറ്റെടുത്തു ?
അപ്പോഴേക്കും  നനുത്ത പടിഞ്ഞാരന് കാറ്റിനൊപ്പം
ഭാവതീവ്രമായ വാക്കുകള്
മൂക്കും മുലയും നഷ്ടപെട്ട് ,
സങ്കട കടലില് വീണുരുകിയ
ഒരു പെണ്ണിന്റെ നൊമ്പരങ്ങള്
കണ്ടില്ലന്ന്‌  നടിക്കുവതെങ്ങനെ;
അവളത്  മാറോടു  ചേര് ത്തു വെച്ചപ്പോള് ,
എന്റെ നെഞ്ചില്
ജന്മ പുണ്യത്തിന്റെ  മന്ത്രങ്ങളാണ്  മുഴങ്ങിയത് .
നിനക്കറിയുമോ ,
മുറിവേറ്റ പെണ്ണിന്റെ നിസഹായമായ പകയെ ?
നീയറിയുമോ ,
അവളില് ആളുന്ന എഴുകടലുകളിലും അണയാത്ത  അഗ്നിനാളത്തെ ?
അമ്മേ ; ഞങ്ങള് മനുഷ്യരോട് പൊറുക്കണം.
രാമായണം ടെലിവിഷനിലല്ലാതെ
ഞങ്ങള് കണ്ടിട്ടില്ല ! മനസിലാക്കിയിട്ടില്ല !!
ഭാഷാപിതാവ് നാരായം കൊത്തി
മഹത്ത്വപെടുത്തിയ കിളിപ്പാട്ടിലും
ജീവിതകഥ പാടിയെങ്കിലും,
രാമദേവന്റെ  കിരിടധാരണത്തില്
മതിമറന്ന
ഞങ്ങള് പാപികള്
ഇതൊക്കെ കണ്ടിട്ടും കാണാതെ;
കേട്ടിട്ടും കേള്ക്കാതെ ,
കരുക്കിടകകഞ്ഞിയും കുടിച്ച്
കുടുംബം പോറ്റാന്  ജോലിക്ക് പോകുകയായിരുന്നു.

സായംസന്ധ്യയുടെ  വിണ്‍ചുവപ്പ്
തിരകളില്  ആടിയുലഞ്ഞ്
മണ്‍തരികള്  പറ്റിയണഞ്ഞ
ആ  കൈകള്ക്ക്
ദിവ്യത പകര് ന്നുണ്ടായിരുന്നു അപ്പോള്.
കടലലകള് വലിയ മുഴക്കത്തോടെ
ചീറിച്ചിതരുന്നുമുണ്ട്.
അവസാനരംഗം കാണുവാനുള്ള
നെഞ്ചുരപ്പ്  എനിക്കില്ലായിരുന്നു.
ധനുഷ് കോടിയിലേ;
ചുറ്റും പോടുള്ള കൊമ്പിന് കൂട്ടങ്ങളില് തട്ടിയെന്നോണം
ഭീകരമാംവിധം അന്ധകാരം നിറയുന്നു .
പേടിച്ചരണ്ടന്റെ  കാലുകള് പിന്നിലെ കൂരിരുട്ടിലേക്ക് ;
ശീല്കാരങ്ങളെ  ഭയന്ന്  വീണ്ടും പുറകോട്ടേക്ക് ...
അധ്യായങ്ങള്  മലര് ന്ന്മാറി;
തളരും വരെ
അലറി തിരഞ്ഞ്
അണച്ചും കിതച്ചും
ഞാന് ഓടികയരിയത്,
സീതാസ്വയംവരവേദിയില്
അവിടെ എല്ലാവരും എത്തിച്ചേരുന്നിട്ടുണ്ട് .
മംഗളഗാനവും കേള്ക്കാം.
ഹാവു ; സമാധാനമായി .
പുണ്യപാപങ്ങള്തീരുത്തു
മോക്ഷം നേടാന്
രാമായണത്തിന്റെ അറ്റം കാണാന്
ഇനി ധനുഷ്കോടിയിലേക്കില്ല . 

കൈലാസ് തോട്ടപ്പള്ളി .

Wednesday, November 6, 2013

ഡയ് വോഴ്സ്

ഏഴു വർഷത്തെ 
നീണ്ട പ്രണയത്തിനോടുവിലാണ്‌
ഞാൻ അവളുടെ കഴുത്തിൽ താലി വെച്ചത്..
പ്രണയ സാഫല്യമെന്നു മറ്റുള്ളവർ
പറഞ്ഞപ്പോൾ അവൾ   മൈലാഞ്ചി വരച്ച
ഇടതു കൈകൊണ്ട്  നാണിച്ചു
ചിരി അമർത്തുകയായിരുന്നു.
വിജയകാമുകനായ ഞാനും കരുതിയിരുന്നു
എത്ര ഭാഗ്യവാനെന്ന്.
ഇവിടെയി തിരക്കേറിയ
'തമ്പാനൂർ ' ബസ്‌ സ്റ്റേഷൻനിലെ
ഒഴിഞ്ഞ കോണിൽ പൊട്ടിയ
ഫൈബെർ കസേരയിലിരുന്ന്
ചോളപൊരിതിന്നുബോൾ
ചിന്തയാകെ എന്നിലെ
മരണമില്ലാത്ത
പ്രണയത്തെകുറിച്ചായിരുന്നു.
ഇന്നിപ്പോൾ അവിചാരിതമായി
മനസ്സിൽ തോന്നിയ
മധുരാനുഭുതിക്കും പേര് ഇതുതന്നെ.
ഇതെന്താണിങ്ങനെയെന്ന അകുലതയിലും
ഉത്തരംകിട്ടാത്ത സങ്കടമായിരുന്നു ഉള്ളിൽ.
സത്യത്തിൽ;
ഞാൻ രണ്ടു കുട്ടികളുടെ പിതാവല്ലേ;
പ്രണയിച്ചു്  വിവാഹം കഴിച്ച
സ്നേഹനിധിയായ ഭാര്യയില്ലേ?
പിന്നെയും എന്തിനാണ്
എന്തിനു വേണ്ടിയാണ്,
പ്രണയത്തിന് ;
കണ്ണും മൂക്കും മാത്രമല്ല
ഭാര്യയും മക്കളുംയില്ലതന്നെ.
അങ്ങ് ദുരെ വിവാഹിതയുടെ നുണകുഴി
മറ്റ് ആരെയും കാട്ടാതെ
എന്നെ നോക്കി തുടിക്കുന്നുണ്ടായിരുന്നു. 
കണ്ണുകളിൽ ഞൊറിയുന്ന
സാഗര മടക്കുകളിൽ
ഞാൻ ഉയർന്ന് പൊന്തി ചിതറുന്നുമുണ്ട്.
അറിഞ്ഞുകൊണ്ട് ഒഴിവാക്കിയാലും
മരണംവരെ ഓർമപ്പ്‌ടുതിയേക്കാം.
സാഹചര്യമാണ് വഞ്ചകനെന്നു
ഒരുനൂറുവട്ടം പറഞ്ഞൊഴിയാം.
എന്നാലും; എങ്കിലും,
കുറ്റപ്പെടുതുന്നവരും
തെറ്റുകാണുന്നവരും  ഉണ്ടാകാം.
മനസു വായിക്കുന്ന യന്ത്രം കണ്ടുപിടിക്കുംവരെ
ആര്ക്കും ആരോപണം നിലനിർതുകയുമാവാം.
മനസുകളിൽ നടക്കുന്ന
വിവാഹമോചനങ്ങൾക്ക്
രേഖകൾ ആവിശ്യമില്ലല്ലോ;
തെളിവും.
കൈലാസ് തോട്ടപ്പള്ളി.

Sunday, November 3, 2013

സൂചി രോഗം


അഴിച്ചിട്ട 
മുടിയിഴകള് 
കോതി വിടരുത്തുന്ന 
അവളുടെ തിരക്ക് .

അഴകളവ് 
കൃത്യം പറഞ്ഞ 
അവളുടെ 
ചുരിദാറി ന്ടെ 
വെടിപ്പ് .

തുറിച്ച 
മുലകളുമായി  
നടന്നു വരുന്ന 
അവളുടെ 
കിതപ്പ് .

മുട്ടിയുരുമിയ 
തിരക്കുപിടിച്ച 
ഒരു ട്രെയിന് 
യാത്രയിലാണ്
പിതൃവാത്സല്യത്തോടെ
ഞാന് അവളുടെ
ശരിരതോട്
ചേര്ന്നു നിന്നത് ;
ആരുമറിയാതെ  
കഴുത്തിലെ 
കുഞ്ഞന് രോമങ്ങല്ക് 
 നേരെ
ചെരുതായൊന്നൂതി 
ചിതറി പിടഞ്ഞു 
അവളൊന്നു നോക്കി 
പിന്നെ 
എപ്പോഴത്തെയും പോലെ 
മുട്ടുസൂചികൊണ്ടാവണം 
ഒരു ചറിയ കുത്തിവെപ്പ് ;
അത്ര  മാത്രം ;
ഇനി പള്ളി പെരുന്നാളിന് ...

കൈലാസ് തോട്ടപ്പള്ളി

Thursday, October 31, 2013

കാസറ്കോട്  എംബസി


സൗദിയിലേക്ക് 
വിവാഹശേഷമുള്ള 
എന്റെ ആദ്യ യാത്രയാണ്‌ .
പച്ച പാതിരാക്ക്‌ 
എഴുന്നേറ്റ് 
കുളിച്ച് 
"സുബഹു് "  നമസ്കാരത്തിന് ശേഷം 
അരിപത്തിരിം ചാളകറിം
കഴിച്ചിട്ട്  
ഒടുവില്
'ബാഗ്‌ ' എടുത്ത് മുറ്റത് വെച്ചപോഴേക്കും ;
അതുവരെ നിശബ്ദമായി കരഞ്ഞ് 
ഓരോ കൂട്ടം ചെയ്തു നടന്നിരുന്ന 
എന്റെ "വേങ്ങരക്കാരി" ബീവി
പൊട്ടിപോയി .
ഞാനിത് ഏഴുതുംപോഴേക്കും
കവിളും മൂക്കും 
കരഞ്ഞു കരഞ്ഞ് 
ചോന്നിട്ടുണ്ടാകും .
 ജീവിതത്തില്  ആഗ്രഹിച്ചത് ഒന്നേയുള്ളൂ 
ജമാലിനെപ്പോലെ
കടമില്ലാത്ത ഒരു കച്ചവടക്കാരനാവണം !!
നിയമമാണ് ഇന്നിപ്പോള് 
കടുത്ത പരീക്ഷണം
അതിജീവിക്കാനായി
പറഞ്ഞു കേട്ട്  ; ദമാമിലേക്ക് 
അവിടെ ഒരു കൂട്ടം മലയാളികളുടെ 
'കാസറ്കോട്‌ എംബസിയില് '
രക്ഷയില്ലാതെ വന്നപ്പോള് 
കടക്കാരനായൊരു  മടക്കയാത്ര ; 
അത് മാത്രമായിരുന്നു മുന്നില് .
കയറിയപ്പോഴാണോ 
അതോ; ഇപ്പോഴാണോ
എന്നെനിക്കറിയില്ല 
ചിന്ത കൊണ്ട്  ,
പുളഞ്ഞുച്ചുരുങ്ങുകയായിരുന്നു സ്വയം .
നാട്ടില് വൈകാതെ 
പണിയോരെണ്ണം 
പരതണം .
രണ്ടു ദിവസം കഴിയുമ്പോള് 
ബീവിയുടെ കവിളും മൂക്കും 
കാരണമില്ലാതെ 'ചോക്കും '.
ഏതായാലും 
ജമാലിനെപ്പോലെ 
കടമില്ലാത്ത 
കച്ചവടക്കാരനാകണം .


കൈലാസ്  തോട്ടപ്പള്ളി .

Thursday, October 24, 2013

അത്താഴ  മാധ്യമം


ഇരകളുടെ ഞെരുക്കം 
നിയമബോധതിന്റെ നീതി മാരഗം 
പകുത്തെടുത്ത പങ്കിന്റെ സുക്ഷിപ്പ് 
ഉത്തരം മുട്ടുമ്പോള്
അത്തര്  മുക്കിയ 
കൊടിപ്പടം .
വാക്കില് 
കുറുനാകൊളിപിച്ച
പാടവ  ചെറുക്കന് .
പല ദിക്കിലിരുന്നു പലമട്ട് 
ഉരക്കുവൊരു .
ഇത്; മഴു പതിച്ചിടം .
മുറിവില് തൂവലാല് ഇക്കിളി .
മയക്കു കുത്തില്ലാതെ 
ശസ്ത്രക്രിയ .
ശീത  കൂട്ടില്
കനത്തിലിട്ട മിനുസ പൊടിയുമായി 
അസ്വസ്ഥ മാകുന്ന ഹൃദയം .
ഒടുവില് ;
സമയ സെക്കന്റിനായി
ഓരമപെടുത്തല്; നെടുവീര്  പ്പ് .
കരഞ്ഞു തീരാത്ത 
നാവുകള് അറുത്തിട്ടൊരു 
നന്ദി .
നമ്മിലെ നമ്മളെ 
ചൂണ്ടയിടുന്ന 
കരവിരുതിന്റെ 
പുതിയ അക്ഷകോണ്‍ .
സുനാമിയില് ,
ഭൂകമ്പത്തില് ,
നടുക്കത്തില് ,
ലാളനയില് .
അമ്പരപ്പുവിഴുങ്ങിയ!
ശവപെട്ടികള്  നല്കുന്ന 
ജിലേബികളില് 
നാം എന്തിനാണ് 
മധുരം തിരഞ്ഞു 
പോട് തീറുകുന്നത് .

കൈലാസ് തോട്ടപ്പള്ളി .


Friday, October 18, 2013

ഇല


ഒരിക്കൽ
ചുവന്ന ചീരയിലകൾ
തുന്നി ചേർത്ത്  വലയൊരുക്കിയ 
"ചെട്ടിയാൻ "
നടുക്കിരുന്നൊരു  വെട്ടിലിന്റെ
കരളുതിന്നുകയായിരുന്നു .
മരണ വേഗത്തോടെ
അവനൊന്നു പിടഞ്ഞപോൾ
വലയിലെ മൂന്നു കണ്ണികൾ പൊട്ടി
അത്ര മാത്രം .

മറ്റ്ഒരിക്കൽ

നിറയെ പൂവുള്ള
ചെമ്പരത്തിയുടെ
ഇരുണ്ട പച്ചയിലകളെ
ഇലചുരുട്ടി പുഴുക്കൾ
തെറുത്തു കൂട്ടി  വികൃതമാക്കിയത്
മുട്ടയിടാനായിരുന്നു .

പിന്നീടൊരിക്കൽ

മൾബറിയുടെ
നനുത്ത ഇലകളിൽ
പുഴുക്കളെ വെച്ചത്
മനുഷ്യൻ ആയിരുന്നു .

"പുഴു തൂറുമ്പോൾ 
 പുടവതീർക്കാൻ ."

കൈലാസ് തോട്ടപ്പള്ളി

Monday, September 23, 2013

രാജ്യ രക്ഷാചാരം


രാജ്യത്തിന്റെ   ജനാലകള്  പിഴുത്‌   
ആണിയും തടിയും തൂക്കി നല്കി 
വീട്ടില് കുട്ടികള്ക്ക്  തണുപ്പ്‌ യന്ത്രം വാങ്ങി .
ഉറച്ച  വലിയ  തൂണുകള്  വിറ്റ് 
കോഴികൂടുകളുടെ  കാലുകളിലാവണം
ഇഴവ കേറാതെ വെള്ള പാത്രങ്ങള് വെച്ചു .
വാതിലുകല്ക് ;
ഉറപ്പ് പോരാന്നു പറഞ്ഞാണ്  ഇളക്കിയത് 
കിട്ടിയ തുകയ്ക്കൊരു വാർത്താ ചാനല് വാങ്ങി . 
ചുമരുകള്  പൊളിച്ചപ്പോഴ്‌ ;
"സിസ്വര് ലാന്ഡ് "
സ്വപ്നം കണ്ടവരായിരുന്നു  ഏറയും .
പഴയ  കട്ടകള്കും കോടികളായിരുന്നത്രേ വില !!
കട്ടയുടെ പാരമ്പരയവും മഹത്തു  പറഞ്ഞാവണം
ഒരുവന്റെ തൊണ്ടയടച്ചു .

ചിരിച്ചുകൊണ്ടാണ്  ഉത്തരമറൂത്തത് ;
എന്നിട്ടും ചിലര്  കരയുന്നുണ്ടായിരുന്നു .
നരച്ച കുട്ട്യോല്ക്‌ ;
പുരസ്കാരങ്ങള് വായിലായി തിരുകി കരച്ചിലടക്കി .
പിന്നെയും നെഞ്ച് പൊട്ടുന്നവരെ;
പുതിയ പുര വെപ്പാനായി കൂടാത്ത 
കുലദ്രോഹികള് എന്ന് പറഞ്ഞു   ആളെകൂട്ടി ...

അവര്  ഖജനാവിനു ചുറ്റും വിരുന്നൊരുക്കി 
നീളുന്ന നിയമങ്ങള്  വെച്ച്  തീയോരുക്കി 
വെന്തു വിടര് ന്ന  ഇറച്ചികഷണങ്ങല്ക്
കൈകളെ അറിയില്ലായിരുന്നു .
എല്ലിന്റെ കൂട്ടങ്ങളുക്ക് വേണ്ടിയും 
കടിപിടിയുടെ ചിയര് പാരട്ടികള് .

തറവിറ്റത്  സായിപ്പിനായിരുന്നു . 
അവന്റെ തെരുവുകളിലെ പട്ടികള്കായി
ഇവിടുത്തെ മെറ്റില് കൊണ്ട്
കൂടൊരുക്കണം  പോലും .!!!
കുര് ത്ത  മു ര് ത്ത  ഇരുമ്പന് പാരകള്  
തറ കുത്തിപോളിച്ചപോള് 
എല്ലുകള് ആയിരുന്നു കണ്ടത് .
നമ്മുടെ സമര സേനാനികളുടെ 
പന്ജരങ്ങള് ......

നമ്മള് ഉറക്കമായിരുന്നു എപ്പോഴും 
" എണ്ണ പാടങ്ങള്   സ്വപ്നംകണ്ട് "
തുരുംപ്പെടുത്ത ചക്രങ്ങള്  
കതിന തീര്ക്കുമ്പോള് എങ്കിലും 
ഉണന്നാലായി .....!!!

കൈലാസ് തോട്ടപ്പള്ളി .


Wednesday, January 23, 2013

ഇരുളും വെളിച്ചവും

രാത്രിയുടെ കറുപ്പോ ;
പകലിന്റെ വെളിച്ചമോ സത്യം .
വെളിച്ചമാണ് സത്യമെങ്കില്‍ ,
പകലിനെ മറക്കുന്നതെന്തിനാണ്‌ .
കറുപ്പാണ്  സത്യമെങ്കില്‍ ;
ഇരുട്ടിലെ നിലവിളികള്‍ എന്തിനാണ് .

വെയിലേറ്റു പഴുത്ത വരണ്ട  പകലിനും
ഇടിച്ചുപെയ്യുന്ന കറുത്ത രാത്രിക്കും നടുവില്‍
ആരുടെ കണ്ണീരു കൊണ്ടാണ്
 ഏഴു കടലുകളും തീര്‍ത്തത് .

ചിന്തയിലെ ഇരുളും വെളിച്ചവും .
പൊരിഞ്ഞു വീര്‍ത്ത ചോള പരിപ്പും
വെളിച്ചത്തെ  ഭയക്കുന്ന പകല്‍നക്ഷത്രങ്ങളും ;
ഏത്  വഴിവക്കിലെ ഓടയിലാണ് ,
പകുതി ദഹിച്ച കപ്പയും ഗോതമ്പും  വയറൊഴിച്ചത് .

രാജാ പാളയത്തെ ചാവാലി നായ്കള്‍  ;
കൂട്ടംകൂട്ടമായി വന്ന്  പതിര് തിരിക്കുമ്പോള്‍ ,
ആരുടെ അക മര്‍മ്മങ്ങളിലാണ്‌ വെളിച്ചം ;
കറുപ്പ് പുരട്ടുന്നത്.