Saturday, November 15, 2014

കോമ്ബ്ലികേറ്റട്‌
കൈലാസ് തോട്ടപ്പള്ളി

***********
അവള് ഇന്നും വന്നിരുന്നു
മക്കളുമുണ്ടായിരുന്നു
രണ്ടും ആണ്‍കുട്ടികള്.
ഒരു വാക്കിനും ആശ്വസിപ്പിക്കാനൊ,
ഒരു നോട്ടത്തിനും തണലാവാനൊ,
ഒരു ചുംബനത്തിനും മധുരമേകാനൊ;
കഴിയുംവിധമായിരുന്നില്ല,
അവര് മുന്ന് പേരും.
പേരുകേട്ടുത്തുടങ്ങുന്ന
യുവകവിയുടെ ഭാര്യ;
മുന്ന് വര്ഷ കാലത്തേ പ്രണയം,
മുന്ന് വര്ഷത്തെ ജീവിതം.

സ്ത്രീയും സിനിമയും;
രതിയും കവിതയും,
ഇണപിരിഞ്ഞു നിവര്ന്നു
വീണ്ടും പിരിയുന്ന
ഡ്രില്ലര് മെഷീന്പോലെ
അവന്റെ തലച്ചോറില്
വലിയ ചുരുളന് തുളകള് വീഴ്ത്തിയിട്ടുള്ളത്
എനിക്കറിയാമായിരുന്നു.
തിരിച്ചരിഞ്ഞന്നുമുതല്,
സഹായമായി നിന്നുട്ടുള്ളതല്ലാതെ
ഉപദേശമൊന്നും നല്കിയിട്ടില്ല,
അവനതൊട്ടു ദഹിക്കുകയുമില്ല.

ഇന്നവള് വന്നത്
എഴുന്ന്ന്നുരു രൂപക്കായിരുന്നു;
ഞാനാവട്ടെ മുവായിരം രൂപ
ഭാര്യോടു കടം വാങ്ങിയതും.
ആയിരം രൂപ നല്കുമ്പോള്
കണ്മുനകൊണ്ട്
അവളൊരു തുറിച്ച നോട്ടം നോക്കി,
അതില് പൂര്ണ നഗ്നനായിരുന്നു ഞാന്.
പോവും മുനു്പ്,
കവിയെ കാണാരുണ്ടോ
എന്നാ ചോദ്യത്തിന്
പുസ്തകതതാളിലും,
ഓണ്‍ലൈനിലും
കവിത നിറച്ച ആ മുഷിഞ്ഞച്ചുണ്ടുകള്
ചുംബിക്കാന് മറന്ന രാത്രികളും,
ചിലവ് നോക്കാതെ തോല്പിച്ച പകലുകളും
ഓര്ക്കാറണ്ടെന്നാണ് പറഞ്ഞത്.
തിരിഞ്ഞിരങ്ങുമ്പോള്;
അവനോടൊത്ത്‌
ജീവിക്കാന് പാടില്ലായിരുന്നുവെന്ന
വലിയ നിരാശാബോധം
നിറഞ്ഞിരുന്നു,
പിന്നീടുള്ള
കണ്ടുമുട്ടലുകളില് ,
പറയുന്നതൊക്കെ
കേട്ടിരിക്കുന്ന
രണ്ടു ചെവികള് മാത്രമാണ്
അവള് ആഗ്രഹിച്ചതെന്നും
തോന്നിപോയിട്ടുണ്ട്,

ഇവിടെയിന്ന്,
വാര്ഷികപതിപ്പിലെ
വരികളിലുടെ
എത്ര ഉജ്ജലമായാണ്
അവള് ജീവിതം പറഞ്ഞത്,
കവിയെ സ്മരിച്ചത്‌;
പിന്നെയൊന്നും,
ഓര്ക്കാനൊ
വായിക്കാനോ;
ആയില്ലെനിക്ക്.