Wednesday, November 13, 2013

ധനുഷ്കോടിയിലേ  സീത .

പുണ്യ പാപങ്ങള് മനസില് നിറച്ച്
മറ്റൊരു ജീവിത യാത്ര ധനുഷ്കോടിയിലേക്ക്‌ ;
മനുഷ്യ വിയറുപ്പും  പരലുപ്പും കലരുന്ന നീറ്റലിന്റെ
നിത്യ സ്മാരകങ്ങള്
പോട് വന്ന പല്ലുകളെ പോലെ 
അവിടിവിടെ കൊമ്പ് ഉയരത്തി നില്പുണ്ട് .
കൊതുകത്തോടെ ശംഖുകളില് നോക്കി നില്ക്കുംബോഴേക്കും ;
വന്നടിഞ്ഞിരുന്നു ,
ശിരസ്സും സ്തനങ്ങളുംമില്ലാതെ ;
ഞാന് തേടി നടന്ന,
എന്റെ  ജനകപുത്രി സീത.
മുറിഞ്ഞ ഉടലില് നിന്നും
മാതൃസ്നേഹത്തിന്റെ പാല് ചാലുകീറി പരക്കുന്നുണ്ടായിരുന്നു.
മുലകള്  ശുര് പ്പനഘയ്ക്കും ;
ശിരസ്സ്  രാമനും നല്കിയത്രേ. !!
സത്യത്തില് ,
രാമായണത്തിന്റെ അവസാന താളുകളില്
പറയാതെപോയ ആത്മസങ്കടത്തിന്റെ ചേലകളാണ്
ധനുഷ് കൊടിയിലെ പത ചുരത്തുന്ന
നീല കടലില്  ഉരഞ്ഞ്  ഉരച്ചത് .
ഞാന് അറിയാതെ വിളിച്ചു പോയി,
അമ്മേ  ; ഭൂമിപുത്രി . !!  
എന്തിനീ വേദന സ്വയം ഏറ്റെടുത്തു ?
അപ്പോഴേക്കും  നനുത്ത പടിഞ്ഞാരന് കാറ്റിനൊപ്പം
ഭാവതീവ്രമായ വാക്കുകള്
മൂക്കും മുലയും നഷ്ടപെട്ട് ,
സങ്കട കടലില് വീണുരുകിയ
ഒരു പെണ്ണിന്റെ നൊമ്പരങ്ങള്
കണ്ടില്ലന്ന്‌  നടിക്കുവതെങ്ങനെ;
അവളത്  മാറോടു  ചേര് ത്തു വെച്ചപ്പോള് ,
എന്റെ നെഞ്ചില്
ജന്മ പുണ്യത്തിന്റെ  മന്ത്രങ്ങളാണ്  മുഴങ്ങിയത് .
നിനക്കറിയുമോ ,
മുറിവേറ്റ പെണ്ണിന്റെ നിസഹായമായ പകയെ ?
നീയറിയുമോ ,
അവളില് ആളുന്ന എഴുകടലുകളിലും അണയാത്ത  അഗ്നിനാളത്തെ ?
അമ്മേ ; ഞങ്ങള് മനുഷ്യരോട് പൊറുക്കണം.
രാമായണം ടെലിവിഷനിലല്ലാതെ
ഞങ്ങള് കണ്ടിട്ടില്ല ! മനസിലാക്കിയിട്ടില്ല !!
ഭാഷാപിതാവ് നാരായം കൊത്തി
മഹത്ത്വപെടുത്തിയ കിളിപ്പാട്ടിലും
ജീവിതകഥ പാടിയെങ്കിലും,
രാമദേവന്റെ  കിരിടധാരണത്തില്
മതിമറന്ന
ഞങ്ങള് പാപികള്
ഇതൊക്കെ കണ്ടിട്ടും കാണാതെ;
കേട്ടിട്ടും കേള്ക്കാതെ ,
കരുക്കിടകകഞ്ഞിയും കുടിച്ച്
കുടുംബം പോറ്റാന്  ജോലിക്ക് പോകുകയായിരുന്നു.

സായംസന്ധ്യയുടെ  വിണ്‍ചുവപ്പ്
തിരകളില്  ആടിയുലഞ്ഞ്
മണ്‍തരികള്  പറ്റിയണഞ്ഞ
ആ  കൈകള്ക്ക്
ദിവ്യത പകര് ന്നുണ്ടായിരുന്നു അപ്പോള്.
കടലലകള് വലിയ മുഴക്കത്തോടെ
ചീറിച്ചിതരുന്നുമുണ്ട്.
അവസാനരംഗം കാണുവാനുള്ള
നെഞ്ചുരപ്പ്  എനിക്കില്ലായിരുന്നു.
ധനുഷ് കോടിയിലേ;
ചുറ്റും പോടുള്ള കൊമ്പിന് കൂട്ടങ്ങളില് തട്ടിയെന്നോണം
ഭീകരമാംവിധം അന്ധകാരം നിറയുന്നു .
പേടിച്ചരണ്ടന്റെ  കാലുകള് പിന്നിലെ കൂരിരുട്ടിലേക്ക് ;
ശീല്കാരങ്ങളെ  ഭയന്ന്  വീണ്ടും പുറകോട്ടേക്ക് ...
അധ്യായങ്ങള്  മലര് ന്ന്മാറി;
തളരും വരെ
അലറി തിരഞ്ഞ്
അണച്ചും കിതച്ചും
ഞാന് ഓടികയരിയത്,
സീതാസ്വയംവരവേദിയില്
അവിടെ എല്ലാവരും എത്തിച്ചേരുന്നിട്ടുണ്ട് .
മംഗളഗാനവും കേള്ക്കാം.
ഹാവു ; സമാധാനമായി .
പുണ്യപാപങ്ങള്തീരുത്തു
മോക്ഷം നേടാന്
രാമായണത്തിന്റെ അറ്റം കാണാന്
ഇനി ധനുഷ്കോടിയിലേക്കില്ല . 

കൈലാസ് തോട്ടപ്പള്ളി .

Wednesday, November 6, 2013

ഡയ് വോഴ്സ്

ഏഴു വർഷത്തെ 
നീണ്ട പ്രണയത്തിനോടുവിലാണ്‌
ഞാൻ അവളുടെ കഴുത്തിൽ താലി വെച്ചത്..
പ്രണയ സാഫല്യമെന്നു മറ്റുള്ളവർ
പറഞ്ഞപ്പോൾ അവൾ   മൈലാഞ്ചി വരച്ച
ഇടതു കൈകൊണ്ട്  നാണിച്ചു
ചിരി അമർത്തുകയായിരുന്നു.
വിജയകാമുകനായ ഞാനും കരുതിയിരുന്നു
എത്ര ഭാഗ്യവാനെന്ന്.
ഇവിടെയി തിരക്കേറിയ
'തമ്പാനൂർ ' ബസ്‌ സ്റ്റേഷൻനിലെ
ഒഴിഞ്ഞ കോണിൽ പൊട്ടിയ
ഫൈബെർ കസേരയിലിരുന്ന്
ചോളപൊരിതിന്നുബോൾ
ചിന്തയാകെ എന്നിലെ
മരണമില്ലാത്ത
പ്രണയത്തെകുറിച്ചായിരുന്നു.
ഇന്നിപ്പോൾ അവിചാരിതമായി
മനസ്സിൽ തോന്നിയ
മധുരാനുഭുതിക്കും പേര് ഇതുതന്നെ.
ഇതെന്താണിങ്ങനെയെന്ന അകുലതയിലും
ഉത്തരംകിട്ടാത്ത സങ്കടമായിരുന്നു ഉള്ളിൽ.
സത്യത്തിൽ;
ഞാൻ രണ്ടു കുട്ടികളുടെ പിതാവല്ലേ;
പ്രണയിച്ചു്  വിവാഹം കഴിച്ച
സ്നേഹനിധിയായ ഭാര്യയില്ലേ?
പിന്നെയും എന്തിനാണ്
എന്തിനു വേണ്ടിയാണ്,
പ്രണയത്തിന് ;
കണ്ണും മൂക്കും മാത്രമല്ല
ഭാര്യയും മക്കളുംയില്ലതന്നെ.
അങ്ങ് ദുരെ വിവാഹിതയുടെ നുണകുഴി
മറ്റ് ആരെയും കാട്ടാതെ
എന്നെ നോക്കി തുടിക്കുന്നുണ്ടായിരുന്നു. 
കണ്ണുകളിൽ ഞൊറിയുന്ന
സാഗര മടക്കുകളിൽ
ഞാൻ ഉയർന്ന് പൊന്തി ചിതറുന്നുമുണ്ട്.
അറിഞ്ഞുകൊണ്ട് ഒഴിവാക്കിയാലും
മരണംവരെ ഓർമപ്പ്‌ടുതിയേക്കാം.
സാഹചര്യമാണ് വഞ്ചകനെന്നു
ഒരുനൂറുവട്ടം പറഞ്ഞൊഴിയാം.
എന്നാലും; എങ്കിലും,
കുറ്റപ്പെടുതുന്നവരും
തെറ്റുകാണുന്നവരും  ഉണ്ടാകാം.
മനസു വായിക്കുന്ന യന്ത്രം കണ്ടുപിടിക്കുംവരെ
ആര്ക്കും ആരോപണം നിലനിർതുകയുമാവാം.
മനസുകളിൽ നടക്കുന്ന
വിവാഹമോചനങ്ങൾക്ക്
രേഖകൾ ആവിശ്യമില്ലല്ലോ;
തെളിവും.
കൈലാസ് തോട്ടപ്പള്ളി.

Sunday, November 3, 2013

സൂചി രോഗം


അഴിച്ചിട്ട 
മുടിയിഴകള് 
കോതി വിടരുത്തുന്ന 
അവളുടെ തിരക്ക് .

അഴകളവ് 
കൃത്യം പറഞ്ഞ 
അവളുടെ 
ചുരിദാറി ന്ടെ 
വെടിപ്പ് .

തുറിച്ച 
മുലകളുമായി  
നടന്നു വരുന്ന 
അവളുടെ 
കിതപ്പ് .

മുട്ടിയുരുമിയ 
തിരക്കുപിടിച്ച 
ഒരു ട്രെയിന് 
യാത്രയിലാണ്
പിതൃവാത്സല്യത്തോടെ
ഞാന് അവളുടെ
ശരിരതോട്
ചേര്ന്നു നിന്നത് ;
ആരുമറിയാതെ  
കഴുത്തിലെ 
കുഞ്ഞന് രോമങ്ങല്ക് 
 നേരെ
ചെരുതായൊന്നൂതി 
ചിതറി പിടഞ്ഞു 
അവളൊന്നു നോക്കി 
പിന്നെ 
എപ്പോഴത്തെയും പോലെ 
മുട്ടുസൂചികൊണ്ടാവണം 
ഒരു ചറിയ കുത്തിവെപ്പ് ;
അത്ര  മാത്രം ;
ഇനി പള്ളി പെരുന്നാളിന് ...

കൈലാസ് തോട്ടപ്പള്ളി