കെട്ട്
വില്ക്കാത്ത കവിതകളുടെ കെട്ട്
നാട്ടുകാരറിഞ്ഞ നഷ്ടം
കൂട്ടുകാരുടെ പരിഹാസം
പത്രസുഹൃത്തുക്കളുടെ ചിരി
കൂട്ടുകാരിയുടെ നോവ്
പെങ്ങളുടെ ചീർപ്പ്
അച്ഛന്റെ പുശ്ചം
അമ്മയുടെ നെടുവീർപ്പ്
കിലോയ്ക്ക് മുന്നെന്ന് ഉറപ്പിച്ച്
ആകെ ഒരു ചിരി
ആക്രികാരനിൽ ആയിരുന്നു
മുപ്പതുരൂപയുമായി വന്നു കയറിയ എനിക്ക്
കവിതമുഴുവൻ വിറ്റുപോയ ഒരുവന്റെ
ആനന്ദകണ്ണീർ .....