Thursday, October 24, 2013

അത്താഴ  മാധ്യമം


ഇരകളുടെ ഞെരുക്കം 
നിയമബോധതിന്റെ നീതി മാരഗം 
പകുത്തെടുത്ത പങ്കിന്റെ സുക്ഷിപ്പ് 
ഉത്തരം മുട്ടുമ്പോള്
അത്തര്  മുക്കിയ 
കൊടിപ്പടം .
വാക്കില് 
കുറുനാകൊളിപിച്ച
പാടവ  ചെറുക്കന് .
പല ദിക്കിലിരുന്നു പലമട്ട് 
ഉരക്കുവൊരു .
ഇത്; മഴു പതിച്ചിടം .
മുറിവില് തൂവലാല് ഇക്കിളി .
മയക്കു കുത്തില്ലാതെ 
ശസ്ത്രക്രിയ .
ശീത  കൂട്ടില്
കനത്തിലിട്ട മിനുസ പൊടിയുമായി 
അസ്വസ്ഥ മാകുന്ന ഹൃദയം .
ഒടുവില് ;
സമയ സെക്കന്റിനായി
ഓരമപെടുത്തല്; നെടുവീര്  പ്പ് .
കരഞ്ഞു തീരാത്ത 
നാവുകള് അറുത്തിട്ടൊരു 
നന്ദി .
നമ്മിലെ നമ്മളെ 
ചൂണ്ടയിടുന്ന 
കരവിരുതിന്റെ 
പുതിയ അക്ഷകോണ്‍ .
സുനാമിയില് ,
ഭൂകമ്പത്തില് ,
നടുക്കത്തില് ,
ലാളനയില് .
അമ്പരപ്പുവിഴുങ്ങിയ!
ശവപെട്ടികള്  നല്കുന്ന 
ജിലേബികളില് 
നാം എന്തിനാണ് 
മധുരം തിരഞ്ഞു 
പോട് തീറുകുന്നത് .

കൈലാസ് തോട്ടപ്പള്ളി .


No comments:

Post a Comment