Friday, February 14, 2014

റാങ്ക് ലിസ്റ്റ്
കൈലാസ് തോട്ടപ്പള്ളി
*************
ബബിളുകള് കറുപിച്ച് തുടങ്ങും മുൻപ്
ഞാൻ എഴുതിയ
എഴുത്ത്പരിക്ഷകളില്  ഒന്നായിരുന്നു
എന്നെ വില്ലേജ് മാൻ ആക്കിയത് .
അതും മുപ്പതിയെട്ടിന്റെ കടുത്ത വേനലില്.
ശകാരങ്ങളുടെയും,
അവഗണനയുടെയും,
പല തൊഴിലുകളില്;
എർപെട്ടതിന്റെയുമൊക്കെ,
നനവുമായാണ്
ഞാനങ്ങ്  കണ്ണൂരിലെ
എരഞ്ഞോളി വില്ലേജ് ആപ്പിസിന്റെ
പടികള് ചവിട്ടുന്നത്.
സര്ക്കാരിന്റെ മുദ്രതീറുത്ത
ട്രെഷറി ചീട്ടുവഴി
എന്റെ ആദ്യ ശമ്പളം
ഉള്ളം കയ്യില് ചേർത്ത് പിടിച്ചപോഴുള്ള
ചെറു ചൂടുതട്ടിയിട്ടാവണം
എന്റെ രണ്ടു കണ്ണും നിറഞ്ഞുപോയിരുന്നു.
പ്രതീക്ഷ  മാത്രം വഴിവരച്ച
പോയ കാലത്തേ
തഴപ്പാപ്പുറത്തെ പഠനവും,
സ്വപ്നവും,
ഇതാ ഇവിടെ സഫലമായിരിക്കുന്നു.
തെല്ല് അഭിമാനവും
അതിനൊത്ത് അഹങ്കാരവും
ഞാൻ അറിയാതെ തന്നെ എന്നില്
ക്രെമികരിക്കപെടുകയയിരുന്നു.
വില്ലേജു അഫീസരായുള്ള സ്ഥാനകയറ്റം
അത് കൂടുതല് ശക്തമാക്കുകയും ചെയ്തിരുന്നു.

നഷ്ട പെട്ടതെല്ലാം
വീണ്ടെടുക്കാൻ
വെട്ടിപിടിക്കാൻ
നക്ഷത്ര മത്സ്യത്തിന്റെപോലെ
കൈകള് ഏറെയുണ്ടായിരുന്നു എനിക്ക്.
കണക്ക് കൂട്ടലുകള്  പിഴച്ചവന്
ലഭിച്ച മുന്നറിയിപ്പോക്കെ
അവഗണിക്കാനാണ്
അപ്പോള് തോന്നിയത്.
ഇന്നലെ ;
ചുവന്ന പൊടിപറ്റിയ
കൈകളുമായി
നെഞ്ച് പൊട്ടിയമർന്ന് നിന്നപോഴുള്ള,
എന്റെ തകറുന്ന മുഖചിത്രമായിരുന്നു
ഇന്നത്തെ പത്രങ്ങളില്
അച്ചടിച്ച്‌ വന്നത്.
സത്യത്തില് അത് ഞാൻ അല്ലായിരുന്നു.
അഭിനവ ശെരികളുടെ
അങ്കികളോട് തൊറ്റുപൊയവനാണ് ഞാൻ!
നാട്ടുകാര് പറയുംപോലെ
നക്കാപീച്ചാ കാശിനു വേണ്ടി
എന്തും ചെയ്യുന്നവൻ.

തെറ്റുകളില് മുഖം നഷ്ട്ടപെട്ടവന്റെ
പൊറുക്കാത്ത
മുറിവിലെ
പറക്കാത്ത
ഈച്ചകളെ
നിങ്ങള് കണ്ടിട്ടുണ്ടോ?
ഇന്നിപോള് ;
തൊഴിലിടത്ത് നിന്നും
ആട്ടിപായിക്കപ്പെട്ട നിമിഷം
ഒരു കുറ്റവാളിയുടെ
മനോവേദനയോടെ
എന്റെ ആത്മരോദനങ്ങളുടെ അലമുറകളില്
വേദന ഭക്ഷിച്ച്
കഴിയുകയാണ് ഞാൻ.

ഇവിടെയീ;
വിജിലൻസ് കോടതിയുടെ
മുഷുപ്പിക്കുന്ന വരാന്തയില്
ആരോപണങ്ങളുടെ
മുള്ളുകള് എടുക്കാനായി
കാത്തിരിക്കുമ്പോള്
നെഞ്ചിലെ കാളുന്ന നോവുകളില്
നിറഞ്ഞ് കണ്ടത്;
ബബിളുകള് കറുപ്പിചായാലും
എല്ലാം ഏറ്റുപറഞ്ഞ
ഒരു പുന:പരിക്ഷയില്
 ഒരിക്കല് കൂടി;
ആ പഴയ സൈക്കിള്
ചവിട്ടിപൊകുന്ന
എന്നെ മാത്രമായിരുന്നു
അത് മാത്രമേ,
എനിക്ക് കാണാൻ ആവുമായിരുന്നുള്ളൂ .      

No comments:

Post a Comment