Tuesday, May 8, 2012

മറുക്.


വിരലുകളുടെ  തുമ്പത്തെ 
കറുത്ത മറുക് ,
മാഞ്ഞ്  തീരും മുന്‍പ്  പറഞ്ഞത്  
കഥയോ ., 
കവിതയോ .
 ജീവിതം പകര്‍ത്താനായി 
ആത്മകഥയുടെ 
അകം തുറന്നു 
താളും പുറവും 
കീറി അകറ്റിയാണ് 
അനുഭവമെന്ന 
പുതിയ പേരിട്ടത്  .

അന്നവള്‍ 
സുഗന്ധമായിരുന്നു  
ഇന്നിപ്പോള്‍ 
ഇരുട്ടിലും 
ഇത്തിരിവെട്ടത്തിലും  
ഇമവെട്ടുമ്പോള്‍
ഇതുവരെ കാണാത്ത 
മറുകുകള്‍ കണ്ട്
എരിയുന്നുണ്ടിന്നു ഞാന്‍ .
 
ചുണ്ടില്‍   
ഇറ്റിയിരുന്ന
ഓറഞ്ച് നിറം 
വല്ലാതോരിഷ്ട്ടം 
തോന്നിപിച്ചിരുന്നു .
തത്വശാസ്ത്രത്തിന്റെ  
താള ബോധത്തിലും 
ചുവടുകളോടെയാണ്‌  
അവള്‍  ചരടഴിച്ചത് .


മഞ്ഞയും വയലറ്റും 
ഓറഞ്ചും ഇല്ലാത്ത 
നിന്റെ ശരിരത്തെ 
വാക്കുകളുടെ മൂര്‍ച്ചയില്‍ 
ചേര്‍ക്കുവതെങ്ങനെ  
കൈകുഴയിലെ  
കറുകറുത്ത ചുണങ്ങിനെ
എനിക്ക് വെറുപ്പാണ്  .
ഉറക്കരാത്രികളെ 
വേദനിപ്പിക്കുന്ന 
നിന്റെ നിശ്വാസകുര്‍ക്കത്തേ  
എനിക്കിപ്പോള്‍ 
ഭയമാണ് .

പുമണ കുപ്പികള്‍ 
മറച്ചിരുന്ന 
നിന്റെ വിയര്‍പ്പിന്റെ കുത്തല്‍ 
ഇനി താങ്ങുക വയ്യ .
അപേക്ഷയാണ്  .,
ഇനിയെങ്കിലും 
കറുത്ത വരകളില്‍ 
വയലറ്റ്  പുരട്ടരൂത്  .



No comments:

Post a Comment